Posts

വറ്റിപ്പോയ ജ്ഞാനസിന്ധു

Image
സുകുമാര്‍ അഴീക്കോടെന്നാല്‍ എനിക്ക് ഭാരതീയതയെപ്പറ്റി രണ്ടു പതിറ്റാണ്ട് മുന്‍പ് അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പരയാണ്. അച്ഛന്‍റെ പഴയ പത്ര കട്ടിംഗുകളുടെ ശേഖരത്തില്‍നിന്ന് കിട്ടിയ മുത്തുകളിലൊന്ന്. പരമ്പരയുടെ ആദ്യദിവസം ആമുഖമായി താനേറ്റെടുത്ത ജോലിയുടെ കാഠിന്യത്തെപ്പറ്റി കാളിദാസനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, "എനിക്ക് കടക്കാനുള്ളത് കടലും, എന്‍റെ വാഹനം ഒരു ചെറുതോണിയുമാണ്‌" എന്ന്. പൊടിഞ്ഞുത്തുടങ്ങിയ ആ മഞ്ഞതാളുകളില്‍ ഞാന്‍ കണ്ട് വിസ്മയിച്ചതും അങ്ങനെയൊരു സാഗരമായിരുന്നു- അറിവിന്‍റെ സീമയില്ലാത്ത ആഴവും പരപ്പും. പാശ്ചാത്യമെന്നോ പൌരസ്ത്യമെന്നോ, ഗണിതമെന്നോ  സാഹിത്യമെന്നോ, പ്രാചീനമെന്നോ നവീനമെന്നോ ഭേദമില്ലാതെ ഒരഭ്യാസിയുടെ വഴക്കത്തോടെ അദ്ദേഹം വിഷയങ്ങളെടുത്ത്‌ അമ്മാനമാടി. പ്രകര്‍ഷേണ ബന്ധമില്ലാത്ത രണ്ടു ഒന്നുകളെ ചേര്‍ത്ത് ഇമ്മിണി ബല്യ ഒന്നാക്കുന്ന പ്രതിഭാവിലാസം- ഒരുപക്ഷേ ആദ്യമായി- കണ്ടു ഞാന്‍ അന്തംവിട്ടു. "ഭാരതീയത" ഓരോ ദിവസവും കേട്ടെഴുതിയെടുത്ത്‌ പത്രത്തില്‍ കൊടുത്തിരുന്നത് താനായിരുന്നുവെന്ന് എഴുത്തുകാരനും  ആകാശവാണിയിലെ  മുന്‍ ഉദ്യോഗസ്ഥനുമായ എസ്.ഗോപാലകൃഷ്ണന്‍ ഈയിടെ പറഞ്ഞത

യക്ഷിയും ഞാനും...*

Image
ഒന്‍പതാം ക്ലാസ്സിലെ വര്‍ഷാവസാനപ്പരീക്ഷക്കാലം. ജഗതിക്കടുത്ത് ഒരു ചെറിയ അമ്പലത്തിലെ ഉത്സവം നടക്കുന്നു. ഒരുദിവസം രാത്രി നാടകം- "യക്ഷി". പണ്ട് നാട്ടിലെ ഉത്സവങ്ങളില്‍ നാടകങ്ങള്‍ക്ക് പോവാന്‍ വിരളമായിക്കിട്ടിയ അവസരങ്ങളുടെ ഓര്‍മയും അന്നത്തെ കടുത്ത മലയാറ്റൂര്‍ ആരാധനയും കാരണം ഇരിക്കപ്പൊറുതി കിട്ടാതായി. ഒടുവില്‍ എങ്ങനെയോ പോവാന്‍ സമ്മതം കിട്ടി. എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല, അപൂര്‍വമായി ഇങ്ങനെ ചില കാരുണ്യങ്ങള്‍ അമ്മയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. ഒന്‍പതാം ക്ലാസ്സ്‌ തുടക്കത്തില്‍ മ്യൂസിയം ഓഡിറ്റോറിയത്തില്‍വച്ച് ഒരിക്കലൊരു ദ്വിദിന ചലച്ചിത്ര ആസ്വാദനശിബിരം ('ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍' ഒക്കെ കണ്ടു കോരിത്തരിച്ചത് അന്നാണ്), പിന്നീട് പ്രീഡിഗ്രിക്കാലത്ത് ചലച്ചിത്ര അക്കാദമി വളപ്പില്‍ ആഴ്ചതോറുമുള്ള വിദേശചിത്രപ്രദര്‍ശനങ്ങള്‍- മകന്‍ വഴിതെറ്റിപ്പോവുമോ എന്ന നിതാന്തഭയം ഭരിച്ച ഒരമ്മയ്ക്കുണ്ടായ ഈ അലിവുകള്‍ രേഖീയമായ എന്‍റെ പഠിപ്പിസ്റ്റ്‌ ജീവിതത്തില്‍ ഇടപെട്ട് തിരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അച്ഛനോടൊപ്പം അര്‍ധരാത്രിയോടെ അമ്പലപ്പറമ്പിലെത്തി. അക്ഷരാര്‍ഥത്തില്

അസ്തമയങ്ങളോട് ഒരു പരാതി

Image
എണ്‍പതുകളുടെ ആദ്യകാലത്തിന്റെ ക്യാമ്പസ്‌ നായകന്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി കടന്നുപോയ എന്റെ ബാല്യകൌമാരങ്ങളിലെ സാന്നിധ്യമാകുന്നതിനു കാരണം അമ്മയായിരുന്നു. വേണു നാഗവള്ളി എന്ന പോലെ ബാലചന്ദ്രമേനോനിലേക്കുമുള്ള എന്റെ പാലം അമ്മ തന്നെ. എനിക്ക് തോന്നുന്നത് അമ്മ കുറച്ചെങ്കിലും സിനിമാഭ്രാന്ത്‌ പുറമേ കാണിച്ചിട്ടുണ്ടെങ്കില്‍, അത് ഇവരെ രണ്ടു പേരെയും പറ്റിയാണ്. ദൂരദര്‍ശനില്‍ "ഉള്‍ക്കടല്‍" വന്നപ്പോള്‍ കുട്ടിയായിരുന്ന എന്നെ ബഹളം വയ്ക്കാതിരിക്കാന്‍ മുറിയില്‍ അടച്ചിട്ട് അതിലെ പാട്ടുകള്‍ അച്ഛനും അമ്മയും ടേപ്പ് റിക്കോര്‍ഡറില്‍ പകര്‍ത്തുന്നത് അത്ര മങ്ങാത്ത ഓര്‍മയായി മനസ്സിലുണ്ട്. വലുതായി സിനിമ ഒറ്റയ്ക്ക് അടുത്തറിയാനും പഠിക്കാനും തുടങ്ങിയപ്പോള്‍ വേണു എന്ന എഴുത്തുകാരനോടും സംവിധായകനോടും ആരാധനയായി. ഒട്ടു മിക്ക സിനിമകളും ഒരേ അച്ചില്‍ വാര്‍ക്കപ്പെടുന്ന മലയാളത്തില്‍ അദ്ദേഹം പുതിയ genre-കള്‍ കാട്ടിത്തന്നു. ജനപ്രിയ ചേരുവകള്‍ സമൃദ്ധമായി വിതറുമ്പോഴും മദ്ധ്യവര്‍ത്തി സൌന്ദര്യബോധത്തിന്റെയും മദ്ധ്യവര്‍ഗ മൂല്യബോധത്തിന്റെയും രുചിയായിരുന്നു അവയ്ക്ക്. (ഇത് കൂടുതല്‍ വ്യക്തമാവാന്‍ ഇതിനു നേരെ എതിരെ

കമ്പനി (2002)- (കാലഹരണപ്പെട്ട) ഒരു ചലച്ചിത്രനിരൂപണം

Image
 "സത്യ"യ്ക്കു ശേഷം രാം ഗോപാല്‍ വര്‍മ്മയില്‍ നിന്ന് വീണ്ടുമൊരു അധോലോക കഥ. "കമ്പനി"ക്ക് "സത്യ"യുമായുള്ള പ്രധാന വ്യത്യാസം അത് അവതരിപ്പിക്കപ്പെടുന്ന ക്യാന്‍വാസിന്‍റെ വലിപ്പമാണ്. ഒരു നഗരത്തിലെ ഇരുണ്ട ലോകത്തില്‍ എത്തിപ്പെടുന്ന ചെറുപ്പക്കാരന്‍റെ ജീവിതകഥയാണ് "സത്യ"യെങ്കില്‍ കമ്പനിയിലെ കഥാപാത്രങ്ങളില്‍ പലരും ജീവിക്കുന്ന വ്യക്തികളെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഇവിടെയും വ്യക്തിസംഘര്‍ഷങ്ങള്‍ തന്നെയാണ് സംവിധായകന്‍റെ ഭൂമിക. അങ്ങനെ "കമ്പനി"യും തികച്ചും വ്യക്തിപരമായ ഒരു അനുഭവമാകുന്നു. അധോലോകനായകന്‍ മാലിക്കിനോട് ജോലി ചോദിച്ചെത്തുന്ന ചന്തുവില്‍ കഥ തുടങ്ങുന്നു. വൈകാതെ തന്നെ ചന്തു മാലിക്കിന്‍റെ വിശ്വസ്തനാകുന്നു. നഗരത്തില്‍ ഇവര്‍ നേതൃത്വം നല്‍കുന്ന അധോലോകസംഘം താണ്ഡവമാടുന്നു. പോലീസ് ജോയിന്‍റ് കമ്മീഷണറായെത്തുന്ന ശ്രീനിവാസന്‍ ഇവര്‍ക്കായി വല വീശുന്നു. അതില്‍ വീഴാതെ സംഘം ഹോങ്ങ്കോങ്ങിലേക്ക് കടക്കുകയും അവിടെ പുതിയ സാമ്രാജ്യം- "കമ്പനി"- സ്ഥാപിക്കുകയും ചെയ്യുന്നു. പിന്നീട് ചന്തുവും മാലിക്കുമായി പിരിയുന്നു. അവര്‍ തമ്മിലുള്ള യുദ്ധം നഗരത്തില്‍ അക്രമങ്

പൊലിയാതെ കത്തുന്ന നെയ്ത്തിരികള്‍*...

Image
സൈലന്‍റ് വാലി പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനു ക്ഷണിച്ചുകൊണ്ട് എന്‍ വി കൃഷ്ണവാര്യര്‍ അയച്ച കത്തിലെ ഒരു വരി സുഗതകുമാരി ടീച്ചര്‍ ഒരിക്കല്‍ ഉദ്ധരിച്ചതോര്‍ക്കുന്നു:  "തോല്‍ക്കുന്ന യുദ്ധങ്ങള്‍ക്കും പടയാളികള്‍ വേണം" . കുറച്ചു നാള്‍ കഴിഞ്ഞാണ് അരുന്ധതി റോയിയുടെ  "The End of Imagination"-ല്‍ ഇങ്ങനെ വായിച്ചത്: "There are plenty of warriors that I know and love, people far more valuable than myself, who go to war each day, knowing in advance that they will fail. True, they are less 'successful' in the most vulgar sense of the word, but by no means less fulfilled" . വന്യതയില്‍ അതിക്രമിച്ചു കടക്കുന്ന നഗരത്തെ ചെറുക്കാന്‍ നടന്ന യുദ്ധങ്ങളില്‍ മിക്കതും പരാജയപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തുന്നു. സൈലന്‍റ് വാലി ഒരു ഒറ്റപ്പെട്ട വിജയഗാഥ ആയിരുന്നിരിക്കണം. മറുതട്ടിലെ പരാജയപ്പെട്ട അനേകം യുദ്ധങ്ങളുടെ കനം ഇന്ന് നാഗരികരുടെ പോലും ഉറക്കം കെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തത്‌ ജെയിംസ്‌ കാമറൂണിന്‍റെ " അവതാര്‍ " കണ്ടപ്പോഴാണ്. പലരും പലവുരു പറഞ

ബ്ലോഗുകളെക്കുറിച്ച് തന്നെ...

പ്രശസ്ത ബ്ലോഗന്‍ ആയ  പയ്യനു മായി നടത്തിയ ഒരു ചാറ്റല്‍ ആണിത് (നടന്ന പടി തന്നെ ഇടുന്നു). അദ്ദേഹം  ഇവിടെ  പരാമര്‍ശിക്കുന്ന "തര്‍ക്കം" ഇതാണ്. ഇതില്‍ എന്‍റെ വാദഗതികള്‍ക്ക് വിശദീകരണം പിറകേ വരുന്നുണ്ട്. പയ്യന്‍റെ നയം അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞല്ലോ...   (ചാറ്റലുകളുടെ പൊതുസ്വഭാവം ഇതും പാലിക്കുന്നു- ചോദ്യം, ഉത്തരം എന്നിവ ഒരുമിച്ചു ഒന്നുമാവില്ല, ഒരുവന്‍ പറയുമ്പോള്‍ അത് ശ്രദ്ധിക്കാതെ വേറെ എന്തെങ്കിലും പറയുക, എല്ലാത്തിനുമുപരി പെയ്തുതീരാതെ ഇങ്ങനെ ചാറി നില്‍ക്കുക... ചാറ്റിയും ചാറ്റല്‍ കണ്ടും പരിചയമുള്ളവര്‍ക്ക് സംഗതി പ്രശ്നമാവില്ല എന്നാണു പ്രതീക്ഷ.) ഞാന്‍ : വയറിളക്കം എന്ന പ്രയോഗം  ഇവിടെ  നിന്നാണ്.   പയ്യന്‍ : established ആയ പല ബ്ലോഗ്ഗര്‍മാര്‍ക്കും ഒരു പ്രശ്നം ഉണ്ട്... മറ്റേതൊരു മാധ്യമത്തെയും പോലെ ബ്ലോഗുകളുടെ foremost aim ഒരു community-യെ serve ചെയ്യുക എന്നുള്ളതാണ് എന്ന് അവര്‍ക്ക് ഒരു വിചാരം ഉണ്ട്. blog എന്ന മീഡിയത്തിനു ഒരൊറ്റ ലക്ഷ്യമേ ഉള്ളു... indidviual expression. ആര്‍ക്കും എന്തും എഴുതി വെക്കാവുന്ന anarchist extreme‍... അതാണ്‌ ഓരോ ബ്ലോഗും... ബ്ലോഗുകളെ കീറിമുറിച്ച്‌ വിശകലനം ചെയ്യാന്